Monday, 2 December 2013

ഒന്നിച്ചു പോന്നവര്‍ ഇടയ്ക്കു മടങ്ങിയെക്കാം ......ജപിക്കുക പരിപാവന സംഘ മന്ത്രം.

ഒന്നിച്ചു പോന്നവര്‍ ഇടയ്ക്കു മടങ്ങിയെക്കാം ......ജപിക്ക പരിപാവന സംഘ മന്ത്രം. 

അധര്‍മ്മം കൊടികുത്തി വാഴുന്ന കാലം , കലിയുഗം അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നു. അധര്‍മ്മികള്‍ മുചൂടും മുടിക്കുന്ന കാഴ്ചകള്‍ നിത്യം. നമ്മുടെ പൂര്‍വികര്‍ ഒന്നിലും ഭയം ഉള്ളവരായിരുന്നില്ല , വീര സ്വര്‍ഗവും , ധര്‍മ്മത്തിന് വേണ്ടി ജീവ ത്യാഗവും നമ്മുടെ കടമയായി കണ്ടു . അതിനു വളരെ സുവ്യക്തമായ ആത്മബോധം അവര്‍ക്ക് ഉണ്ടായിരുന്നു. ദേഹം വിടുന്ന ദേഹി ഒന്നുകില്‍ മോക്ഷം പ്രാപിക്കും അല്ലെങ്കില്‍ മറ്റൊരു ശരീരത്തില്‍ പുനര്‍ജനിക്കും. എല്ലാ തലമുറകളെയും അവര്‍ ചെറുപ്പം മുതല്‍ ആയോധന കലകളും ഒപ്പം തന്നെ ആത്മീയ തജസ്സിന്നും മനോബലത്തിനും ഉതകുന്ന തരത്തില്‍ ഉള്ള ഉപാസനകളും ശീലിപ്പിച്ചിരുന്നു.ഘോര വനങ്ങളില്‍ ആള്‍ തുണയില്ലാതെ അവര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിഞ്ഞത് ആ മനോബലം കൊണ്ട് മാത്രമാണു. ഇന്ന് രാവേറിയാല്‍ ഇരുട്ട് നിറഞ്ഞ ഒരിടവഴിയിലൂടെ നടക്കുവാന്‍ പോലും നാം ഭയക്കുന്നു എങ്കില്‍ ഒന്നു പിന്തിരിഞ്ഞു നോക്കുക . എവിടെ നിന്നാണ് ഈ ഭയത്തിന്റെ ഉറവിടം ?


ഭൌതികതയുടെ സുഖങ്ങള്‍ നമ്മെ ഭീരുക്കളാക്കിയിരിക്കുന്നു, നാം നമ്മെ തന്നെ ഭയ്പ്പെടുന്നു.എന്നു നാം നമ്മുടെ പൂര്‍വസൂരികളുടെ വാക്കുകള്‍ ചെവിക്കൊള്ളാതെ നവീനമെന്ന് ധരിച്ചു മനുഷ്യത്വം , മാനവികത, എന്നൊക്കെ ഉള്ള പാശ്ചാത്യ പളുങ്ക് മോടികളുടെ പിന്നാലേ അഹിംസ എന്ന വാലും പൊക്കി പോയോ അന്ന് മുതല്‍ നാം ശിഖണ്ഡികളായി മാറി. എന്റെ രക്ഷ ആര് ചെയ്യും എന്നു നോക്കി വായും പൊളിച്ചിരിക്കുന്ന ഭീരുക്കള്‍ , എന്റെ രക്ഷ ഞാന്‍ തന്നെ എന്നു ഉറക്കെ പറഞ്ഞ ധിഷണാശാലി തുറന്നിട്ട വഴിയിലൂടെ സ്വയംസേവകനാവാന്‍ തുനിഞ്ഞിറങ്ങിയവര്‍ പോലും എന്റെ രക്ഷ ആര് ചെയ്യും എന്നു ചിന്തിച്ച് ഇരിക്കുന്നത് എന്തിന്റെ സൂചനയാണ്. സര്‍വ നാശത്തിന്റെ ബീജമാണ് ഭയം. ആ ഭയം ഇല്ലാതെ ആവാന്‍ ഒരേ ഒരു മാര്‍ഗം നമ്മുടെ ഗ്രന്ഥങ്ങള്‍ സൂക്ഷമമായി വായിക്കുക .മുന്നില്‍ കുരുക്ഷേത്രമാണ് , മരണം സുനിശ്ചിതം എന്നറിഞ്ഞ മഹാന്മാര്‍ പതറാതെ മുന്നില്‍ നില്ക്കുന്നു , അവര്‍ പതറാതെ നിന്നത് എവിടെന്ന് ഊര്‍ജ്ജം സ്വീകരിച്ചിട്ടാണ് ? അതേ അവര്‍ക്ക് ധര്മ്മം എന്തെന്നറിയാമായിരുന്നു , കുടുംബം , ശരീരം ജീവന്‍ ഇവയൊക്കെ വെറും മായ എന്ന ബോധം ഉണ്ടായിരുന്നു. ഹിന്ദു അല്ല ഉണരേണ്ടത് ഉള്ളിലെ ഹിന്ദുത്വമാണ് ഉണരേണ്ടത്.




വിനോദ് മരിച്ചതില്‍ ദുഖം ഇല്ലേ എന്നൊരാള്‍ ചോദിച്ചു ഞാന്‍ പറഞ്ഞു "ഇല്ല ഒരിക്കലുമില്ല" 

വിനോദ് പുനര്‍ജനിക്കും അല്ലെങ്കില്‍ മോക്ഷം പ്രാപിക്കും.


S.H

Monday, 11 November 2013

ശ്രീലങ്കയിൽ ഇന്ത്യ ആത്മഹത്യചെയ്യുന്നു

ആഭ്യന്തര രാഷ്ട്രീയത്തെ അന്താരാഷ്ട്ര നയതന്ത്ര നയരൂപീകരണവുമായ് കൂട്ടികുഴയ്ക്കുന്നത് വങ്കത്തമാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് വെച്ച് നമ്മുടെ പ്രതിരോധ വകുപ്പിന്റെ സകല " strategic planning "കളും വടക്ക് ഹിമാലയത്തിന്റെ ഉയര്ന്ന പ്രതലങ്ങൾ സ്വാഭാവികമായ് നല്കുന്ന രക്ഷയും പിന്നെ ഹിമാലയത്തിന്റെ താഴവരയിൽ ഭരതതോട് എന്നും ഭാരതത്തിന്റെ ഒരു ഭാഗം പോലെ ഇഴുകിചെർന്നിരുന്ന ഹിന്ദു രാജ്യമായിരുന്ന നേപ്പാൾ , അവിടത്തെ രാജ കുടുംബവും ജനങ്ങളും നമ്മളുമായുണ്ടായിരുന്ന അഭേദ്യയമായിരുന്ന മൈത്രിയും. കുറച്ചു കൂടെ മാറിയാൽ മയാന്മാറും , ഭൂട്ടാനുമായുണ്ടായിരുന്ന സൌഹൃദ ഭാവവും. തെക്കോട്ട്‌ കടന്നാൽ ഗൾഫ്‌ കടലിടുക്ക് കഴിഞ്ഞാൽ ആകെ ഉള്ള ചെറു ദ്വീപു സമൂഹമായ മാലിദ്വീപുമായി നാം നില നിരത്തിയിരുന്ന ദൃഡ ബന്ധവുമാണ്‌ . പിന്നെ എന്നും സഹോദര ഭാവവുമായ് ശ്രീലങ്കയും.
 നമ്മുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളെ മുതലെടുത്ത്‌ കൊണ്ട് ചൈന കളികൽ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇന്ത്യൻ കമ്മ്യൂനിസ്റ്റ് പാര്ട്ടി കോണ്‍ഗ്രസ്സിനു പിന്തുണ കൊടുത്തിരുന്ന കാലത്ത് ചൈന സമർധമായ് മോവോയിസ്റ്റ് അനുകൂല നേതൃത്വത്തെ കൊണ്ട് നേപ്പാൾ രാജകുടുംബത്തെ കൊന്നൊടുക്കുകയും അവിടെ ഇന്ത്യാ വിരുദ്ധ സര്ക്കാരിനെ പ്രതിഷ്ടടിക്കുകയും ചെയ്തു. ആ സമയം പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും നേപ്പാളിൽ മവോയിസ്ടുകളോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചു കൊണ്ട് നേപ്പാളിൽ പോയി , ഇടതു പിന്തുണ പിൻവലിച്ചാൽ സര്ക്കാര് വീഴുമോ എന്ന ഭയം കൊണ്ട് കോണ്‍ഗ്രസ് രാജ്യ രക്ഷയുടെ ആദ്യത്തെ പ്രധാന കണ്ണിയെ ബലികൊടുത്തു. പിന്നെ പതിയെ ചൈന പാകിസ്താൻ കൈയാടക്കിയ തന്ത്രപ്രധാന മേഖലയായ "ആക്സ്യായ് ചിൻ " ലടാഖ് മേഖലയിൽ സംയുക്ത പദ്ധതികൾ തുടങ്ങി. തര്ക്ക ഭൂമിയിൽ മൂന്നാം രാഷ്ട്രം കടക്കുന്നതിന്റെ അനൗചിത്യത്തെ കുറിച്ച് മറന്നു ലക്ഷം കോടികൾ കട്ട് മുടിക്കുകയായിരുന്നു മദാമ്മ അപ്പോൾ.
 അടുത്ത പടി LTTE ക്കെതിരായ് ശ്രീലങ്ക ശക്തമായ ആക്രമണം തുടങ്ങിയപ്പോൾ സൈനിക സഹായവുമായ് ആദ്യം ചെന്നത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇന്ത്യയുടെ വരട്ടു നയങ്ങള്ക്ക് ശക്തമായ തിരിച്ചടി നല്കുവാൻ കാത്തിരുന്ന ബുദ്ധിമാനായ രാജപക്സെ ആ സഹായങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ഭാരതോട് ഏറ്റവും അടുത്ത് കിടക്കുന്ന തുരുമുഘം ചൈനീസ് കമ്പനിക്ക്‌ വിടുനല്കി കൊണ്ട് നമ്മുടെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ പ്രതിരോധത്തിലാക്കി. DMK പിന്തുണ യും തമിൽ വര്ഗീയ രാഷ്ട്രീയം കളിക്കുന്ന കരുണാനിധിയെ ഭയന്ന് മദാമ്മ വീണ്ടും കണ്ണടച്ച് അഴിമതികൾ തുടർന്ന്. ഇപ്പോൾ മാലിദ്വീപിൽ പാകിസ്താൻ അനുകൂല സര്ക്കാര് അവിടത്തെ ഇന്ത്യൻ അനുകൂല സര്ക്കാരിനെ തകർത്തെറിഞ്ഞു അധികാരത്തിൽ എത്തുവാൻ പോകുന്നു. ദശലക്ഷ കണക്കിന് ഡോളർ മൂല്യം വരുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു നമുക്ക് അവിടെന്നു ഓടി പോരേണ്ടി വന്നു ചൈനീസ് കമ്പനികൾ ആ പദ്ധതി ഏറ്റെടുക്കുകയും ഇന്ത്യുടെ ഒരു പഞ്ചായത്തിന്റെ അത്ര വലുപ്പമുള്ള മാലിദ്വീപ് ഇന്ത്യയ്ക്കെതിരെ ശബ്ദിക്കുകയും ചെയ്തു തുടങ്ങി. ഗൾഫ്‌ കടലിടുക്ക് കഴിഞ്ഞാൽ അങ്ങ് ഇന്ത്യൻ മഹാ സമുദ്രത്തിന്റെ അതിരുകളോളം പരന്നു കിടന്ന ഇന്ത്യൻ നാവിക സേനയുടെ വെന്നിക്കൊടി നമുക്കിനി താഴ്ത്തികെട്ടാം. ഇനിയും ഒരു മദാമ്മ സര്ക്കാരിനെ നമുക്ക് താങ്ങാൻ കഴിയില്ല . രാജ്യം വലിയൊരു കെണിയിൽ പെട്ട് കഴിഞ്ഞു. അരുതാത്ത എന്തെങ്കിലും കാഴ്ച കാണുമോ എന്ന് ഭയന്നാണോ ഇറ്റാലിയൻ നാവികർ നമ്മുടെ പാവം മീൻപിടിത്തക്കാര്ക്ക് നേരെ വെടിയുതിർതത് എന്ന് പോലും സംശയിക്കെന്ദ് സാഹചര്യം ആണ് നിലവിലുള്ളത്.
SKH

Thursday, 12 September 2013

റായ്ബറേലി :- സോണിയയുടെ പേടി സ്വപ്നം : 7000 കോടിക്ക് മേല്‍ ആസ്തിയുള്ള ദരിദ്രരുടെ നാട്.



2012 ഉത്തര്‍പ്രദേശ് അസ്സംബ്ലി ഇലക്ഷന്‍ കഴിഞ്ഞത് മുതല്‍ കൊണ്ഗ്രസ്സിനെ പരിഭ്രാന്തിയില്‍ ആക്കുന്ന  ഒരു പ്രദേശം ആണ് റായ്ബറേലി. പ്രിയങ്ക വധേരയെ തന്നെ റായ്ബറേലിയുടെ ചുമതല സോണിയ രാജീവ് കൈമാറിയിരിക്കുന്നത്‌ അതുകൊണ്ട് തന്നെയാണ് എന്നുള്ളത് വ്യക്തമാണ്. 



ഒരു VIP പരിഗണന ഈ മണ്ഡലത്തിനു ലഭിക്കാന്‍ ഭരണ കക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെ കയ്യ് മെയ്യ് സഹായവും ആവോളം ഉണ്ട്.  ഈ പരിഭ്രാന്തിക്ക് കാരണം  2012 ഉത്തര്‍പ്രദേശ് അസ്സംബ്ലി ഇലക്ഷനില്‍ റായ്ബറേലി ജില്ലയിലെ കോണ്ഗ്രസ്സിന്റെ കനത്ത പരാജയം ആണ്. ജില്ലയിലെ 15 സീറ്റില്‍ വെറും 2 എണ്ണത്തില്‍ മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളു.



എന്നാല്‍ 2004 മുതല്‍ റായ്ബറേലി മണ്ഡലത്തിന് ലഭിച്ചിരിക്കുന്ന വാഗ്ദാന പെരുമഴ ആരെയും ഞെട്ടിക്കുന്നതാണ്. ഭാരതത്തിലെ ഒരു മണ്ഡലത്തിനും ലഭിക്കാത്ത പരിഗണന ആണ് കേന്ദ്ര മന്ത്രി സഭയും UP സര്‍ക്കാരും റായ്ബറേലി ലോകസഭ മണ്ഡലത്തിലെ വോട്ടര്‍ ആയവര്‍ക്ക് നല്‍കിയത്. രൂപ  7219.22  കോടിയുടെ  പദ്ധതികള്‍ ആണ് കടലാസില്‍ പ്രഖ്യാപിച്ചത്.എന്നാല്‍ വാഗ്ദാനങ്ങളുടെ കുത്തൊഴുക്ക് അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്നൊന്ന് പരിശോധിക്കാം.
 

ഏകദേശം 2 ലക്ഷം ആളുകള്‍ റായ്ബറേലി മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളുമായ് ബന്ധപ്പെട്ടു അവിടെ കഴിയുന്നു. അതില്‍ പ്രധാനം നവോദയ വിദ്യാലയ,കേന്ദ്രീയ വിദ്യാലയ, കൃഷി വിജ്ഞാന്‍ കേന്ദ്രം, ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റൂട്ട്, NIFT സെന്റ്റര്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേര്‍‌സിറ്റി തുടങ്ങിയവ.. ഇതെല്ലം കൂടാതെ റായ് ബറേലി റെയില്‍ കോച്ച് ഫാക്ടറി, ഫോര്‍ജെട് വീല്‍ ഫാക്ടറി, ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ആദ്യ പ്രവാസി ഭാരതീയ ഓഫീസ് എന്നിവയും റായ്ബറേലി മണ്ഡലത്തിലാണ്‌ അനുവദിക്കപ്പെട്ടിരിക്കുന്നത്.


സമാജ് വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ഇറ്റാവ,മെയിന്‍പുരി,കാനൂജ്,റാംപൂര്‍ എന്നിവയ്ക്ക് ശേഷം ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യം ആയ സ്ഥലം റായ്ബറേലി മാത്രമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ പവര്‍ കട്ട് ഒരു നിത്യ സംഭവം മാത്രമാണ്. ഇവിടെയാണ്‌ അലഹബാദ് ഹൈക്കോടതിയുടെ ഒരു വിധിയില്‍ റായ്ബറേലി യെ പരാമര്‍ശിച്ചു പറഞ്ഞ വാചകങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. VVIP യുടെ ആണെന്ന് കരുതി ഒരു മണ്ഡലത്തിന് മാത്രം 24*7 വൈദ്യുതി ലഭ്യത എന്നുള്ളത്  യുക്തിസഹം അല്ലാത്തതും തികച്ചും നിയമവിരുദ്ധമായിട്ടുള്ളതും ആണ്.

മുന്‍പ് രണ്ടു തവണ ഫിറോസ്‌ ഗന്ടി പ്രധിനിധീകരിച്ചിട്ടുള്ള റായ്ബറേലി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത് 67ല്‍ ഇന്ദിരയെ തിരഞ്ഞെടുത്തതോടെയാണ്. 1991 ലെ രാജിവ് ഗാന്ധിയുടെ മരണശേഷം അമേതി, റായ്ബറേലി മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തിന്റെ പ്രാതിനിധ്യം  ഉണ്ടായിരുന്നില്ല.
എന്നാല്‍ 2004 സോണിയ റായ്ബറേലിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ അമേതിയിലെ രാഹുലിന്‍റെ വിജയവും. ഈ രണ്ടു വിജയങ്ങള്‍ക്ക് ശേഷം കേട്ട് കേള്‍വിയില്ലാത്ത തരത്തില്‍ ഉള്ള പണമൊഴുക്ക് ആണ് അവിടെ സംഭവിച്ചത്. എന്നാല്‍  അതൊന്നു പോലും ഫലവത്താവുകയോ സാധാരണക്കാരന് ഗുണകരം ആവുകയോ ചെയ്തില്ല എന്നുള്ളതാണ്..


റെയില്‍ കോച്ച് ഫാക്ടറി.: രൂപ 1685 കോടി

2007 ഫെബ്രുവരിയില്‍ അസ്സെംബ്ലി ഇലക്ഷന് ആഴ്ചകള്‍ക്ക് മുന്പ് സോണിയ തറക്കല്ല് ഇട്ടു.
എന്നാല്‍ ഭൂമി അനുവദിച്ചു കിട്ടിയതും ചുറ്റുമതില്‍ പണിയുടെ ഉത്ഘാടനത്തിനു സോണിയ എത്തിയത് 2009 ജനുവരിയില്‍ ലോകസഭ ഇലെക്ഷന് തൊട്ടു മുന്പ്.

പിന്നീട് നടന്നത് അതിലും രസകരം അടുത്ത നിയമസഭ ഇലെക്ഷന്‍ ആവുന്നതിനു മുന്പ് സോണിയ വീണ്ടും വന്നു ഉത്പാദിപ്പിച്ച കോച്ച് പുറത്തിറക്കാന്‍ എന്നാല്‍ രഹസ്യം വെളിപ്പെട്ടു റായ്ബറേലിലെതെന്നു പറഞ്ഞു പുറത്തിറക്കിയ കോച്ചുകള്‍ കപൂര്‍ത്തലയില്‍ നിന്നും അവിടെ എത്തിച്ചതു ആണ് അവസാന വട്ട മിനുക്ക്‌ പണികള്‍ മാത്രമേ റായ്ബറേലിയില്‍ നടത്തിയുള്ളൂ എന്ന്. ഇനിയും 800 കോടി കൂടി അനുവദിച്ചു കിട്ടിയാലേ അവിടെ 1000 തൊഴിലാളികള്‍ക്ക് പൂര്‍ണ തോതില്‍ പണിയെടുക്കാന്‍ കഴിയൂ.... അപ്പോള്‍ ആകെ ചെലവ് 2485 കോടി രൂപ.

റായ്ബറേലി ഫാക്ടറിയിലെ തൊഴിലാളികള്‍ ആകെ അസ്വസ്ഥരാണ്, കാരണം അവര്‍ തന്നെ പറയുന്നു. “ യാതൊരു തരത്തിലും ഉള്ള സൌകര്യങ്ങളും ഇവിടെ ഇല്ല.നോണ്‍ ടെക്നിക്കല്‍ തൊഴിലാളികള്‍ ടെക്നീഷ്യന്‍ ആയി പണിയെടുക്കേണ്ട സാഹചര്യം ആണ് ഇവിടെ ഉള്ളത്. യാതൊരു തരത്തിലും ഉള്ള വാഹന സൌകര്യങ്ങളും ഇവിടെ ഇല്ല. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ കൊണ്ഗ്രെസ്സ് തോറ്റാല്‍ പിന്നെ ആരും ഇവിടേയ്ക്ക് എത്തി നോക്കുക കൂടി ഇല്ല.


ഫോര്‍ജേഡ് വീല്‍ ഫാക്ടറി: രൂപ 1000 കോടി

ഡിസംബര്‍ 2012 ല്‍ ഇന്ത്യന്‍ റെയില്‍വെയും രാഷ്ട്രീയ ഇസ്പാറ്റ് നിഗം ലിമിറ്റഡും MOU  ഒപ്പുവെച്ച പദ്ധതി. 36 മാസം കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കും എന്നാണു അന്നത്തെ ധനകാര്യമന്ത്രി ബഡ്ജറ്റു അവതരണ വേളയില്‍ പ്രഖ്യാപിച്ചത്.  എന്നാല്‍ ഇത് വരെ റായ് ബറേലിയില്‍ ഇതിനേ ഭൂമി പോലും കണ്ടെത്തിയിട്ടില്ല.

MYRIAD RAILWAY PROJECT:  രൂപ 1500 കോടി.

2013-14 റെയില്‍വേ ബഡ്ജെറ്റ് റായ് ബറേലി ബഡ്ജെറ്റ് എന്നാണ് പ്രതിപക്ഷ കക്ഷികള്‍ അതിനെ കളിയാക്കി വിളിച്ചത്. സോണിയയുടെ റായ്ബറേലി മുതല്‍ രാഹുലിന്‍റെ അമെത്തി വരെ ഡബിള്‍ ലൈന്‍, ഫൈസാബാദില്‍ നിന്നും ലാല്‍ഗന്ജ് വരെ റായ് ബറേലി വരെ പുതിയ പാത. ആ പാതയില്‍ പുതിയ രണ്ടു തീവണ്ടികള്‍ അവയ്ക്ക് അമേത്തിയില്‍ സ്റ്റോപ്പ്. കൂടാതെ ഉഞ്ചാര്‍- അമെത്തി, റായ് ബറേലി-സുല്‍താന്പൂര്‍-ഷാഗന്ജ് പുതിയ പാത.

NIFT സെന്‍റെര്‍ : രൂപ 94.22 കോടി

2007 ല്‍ nift സെന്‍റെര്‍ നു വേണ്ടി അനുവദിച്ചിരിക്കുന്ന തുക 94.22 കോടി. പദ്ധതിയുടെ രൂപരേഖ എന്തെന്നാല്‍ 2014 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പണിക്കു ശേഷം 300 പേര്‍ക്ക് ഫാഷന്‍ ഡിസൈന്‍ കോഴ്സ് കൂടാതെ ആഭരണ ഡിസൈന്‍ കൂടി പഠിക്കാം.

ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ് ഇന്സ്ടിട്യൂട്റ്റ് : രൂപ 100 കോടി
 
സോണിയയും മകന്‍ രാഹുലും കൂടി 2008ല്‍ തറക്കല്ല് ഇട്ട പദ്ധതി. പിന്നീട് 50 കോടി കൂടി അനുവദിച്ചു. എന്ത് നടക്കുന്നു എന്നു ആര്‍കും അറിഞ്ഞു കൂടാ.ആകെ ചിലവ് 150 കോടി രൂപ.

രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിട്ട്യൂട്ട്: രൂപ 435 കോടി

2008 ല്‍ സോണിയ ഒരു ശില ചിരകാലത്തെക്ക് സ്ഥാപിച്ചു പോയ്‌ നാളിതുവരെ ഒന്നും സംഭവിച്ചിട്ടില്ല. 2015-16 വര്‍ഷത്തില്‍ എന്തെങ്കിലും സംഭവിക്കും എന്ന് ജനറല്‍ മാനെജേര്‍ p k സര്‍ക്കാര്‍ പറയുന്നു.

AIIMS :  രൂപ 823 കോടി

അടച്ചിട്ടിരിക്കുന്ന നന്ദഗന്ജു ഷുഗര്‍ ഫാക്ടറി യുടെ മുന്‍പില്‍ വരുന്ന സന്ദര്‍ശകരോട് കാവല്‍ക്കാരന്‍ രാകേഷ് പറഞ്ഞു കൊടുക്കുന്നുണ്ട് ഇതാണ് AIIMS വരാന്‍ പോകുന്ന സ്ഥലം എന്ന്. അദ്ദേഹത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട് തന്റെ ജോലി ഏറെക്കാലം തുടരാന്‍ ആകും എന്ന്. ജില്ല മജിസ്ട്രേട്ട് അമിത് ഗുപ്ത പറയുന്നത് ആ മില്‍ ഏരിയ ആയ 100 ഏക്കര്‍ കൂടാതെ ഗ്രാമത്തിന്റെ 50 ഏക്കര്‍ കൂടി ഏറ്റെടുത്തിരിക്കുന്നു എന്നാണു. അടുത്ത ലോകസഭ ഇലക്ഷന് മുന്പ് തറക്കല്ല് ഇടും എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറയുകയുണ്ടായി.

രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി: രൂപ 202 കോടി

4 അടി ഉയരത്തില്‍ പുല്ലു വളര്‍ന്നു നില്‍ക്കുന്ന ഒരു പ്രദേശം കാണാം ഇന്ദിര ഗാന്ധി രാഷ്ട്രീയ അര്‍ബന്‍ അകാടമിയോടു ചേര്‍ന്ന്, അതാണ്‌ മേല്‍പറഞ്ഞ പദ്ധതി. 150 ഏക്കര്‍ കൂടി ഗ്രാമ വാസികളില്‍ നിന്നും ഏറ്റെടുത്താലേ മേല്‍ പറഞ്ഞ പദ്ധതി ജീവന്‍ വെക്കുക ഉള്ളൂ..

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമെന്‍: രൂപ 500  കോടി 

രണ്ടു മാസം മുന്പ് മാത്രം അനുവദിക്കപ്പെട്ട പദ്ധതി. ഇനിയും നാളേറെ കിടക്കുന്നു. അതുകൊണ്ട് തന്നെ ഒന്നും പറയാനില്ല. 150 ഏക്കര്‍ ഭൂമി ഗുര്‍ബക്ഷ്ഗന്ജ് ഏരിയയില്‍ കണ്ടു വെച്ചിട്ടുണ്ട് എന്ന് മാത്രം ജില്ല മജിസ്ട്രേട്ട് അമിത് ഗുപ്ത പറയുന്നു.

ലക്നോ : റായ് ബറേലി എക്സ്പ്രസ്സ്‌ ഹൈവേ : രൂപ 600 കോടി 

റിംഗ് റോഡ്‌ റായ് ബറേലി : രൂപ 200 കോടി

മിനി സ്പൈസെസ് പാര്‍ക്ക് : രൂപ 19 കോടി 

പദ്ധതികളില്‍ ഏറ്റവും ചെറുത് എഫ് എം സ്റ്റേഷന്‍ : 11 കോടി
 
ആകെ
റെയില്‍ കോച്ച് ഫാക്ടറി
രൂപ 1685  കോടി
ഫോര്‍ജേഡ് വീല്‍ ഫാക്ടറി:
രൂപ 1000  കോടി
MYRIAD RAILWAY PROJECT: 
രൂപ 1500  കോടി
NIFT സെന്‍റെര്‍ :
രൂപ 94.22 കോടി
ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ് ഇന്സ്ടിട്യൂട്റ്റ് :
രൂപ 150  കോടി
രാജീവ്ഗാന്ധി പെട്രോളിയം ഇന്‍സ്റ്റിട്ട്യൂട്ട്:
രൂപ 435  കോടി
AIIMS : 
രൂപ 823  കോടി
രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി:
രൂപ 202  കോടി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ വുമെന്‍:
രൂപ 500  കോടി
ലക്നോ : റായ് ബറേലി എക്സ്പ്രസ്സ്‌ ഹൈവേ :
രൂപ 600  കോടി
റിംഗ് റോഡ്‌ റായ് ബറേലി :
രൂപ 200   കോടി
മിനി സ്പൈസെസ് പാര്‍ക്ക് :
രൂപ 19  കോടി
എഫ് എം സ്റ്റേഷന്‍ :
രൂപ 11  കോടി
ആകെ പ്രഖ്യാപിച്ചിരിക്കുന്ന തുക
രൂപ 7219.22 കോടി   

ഇനി ഈ പ്രഖ്യാപനങ്ങളുടെ ഗുണം ആര്‍ക്കാണ് കിട്ടിയത് എന്ന് പരിശോധിക്കാം


റായ് ബറേലി യു പി യിലെ  ഏറ്റവും ദരിദ്രമായ 10 ജില്ലകളില്‍ ഒന്ന്
ഗ്രാമീണ ജനസംഖ്യയില്‍ 57.78%  ദാരിദ്രരേഖക്കു താഴെ കഴിയുന്നവര്‍
സാക്ഷരത
റായ്ബറേലി : 69.04%
യു പി : 69.72%
നാഷണല്‍ : 74.04%
സ്ത്രീ:പുരുഷ അനുപാതം
റായ്ബറേലി : 941/1000
യു പി :    908/1000
നാഷണല്‍ :   947/1000
ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സ് : 0.5230       (55th in 70 districts in up )
ജെന്‍ഡര്‍ ഡെവലപ്മെന്റ് ഇന്‍ഡെക്സ് : 0.4899      (51st in 70 districts in up )
ഡിപ്രിവെഷന്‍  ഇന്‍ഡെക്സ് : 68.06  (67th in 70 districts)
ആകെ മൊത്തം ടോട്ടല്‍: സോണിയയുടെ  VIP മണ്ഡലം ദാരിദ്രത്തിന്‍റെ അളവ്കോലാണ്

 
2002 അസ്സെബ്ലി ഇലക്ഷനില്‍ 402 സീറ്റില്‍ മത്സരിച്ചതില്‍ 25 സീറ്റില്‍ ആണ് കൊണ്ഗ്രസ്സു ജയിച്ചത്‌. റായ് ബറേലി സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ 15 സീറ്റില്‍ 3 എണ്ണം മാത്രം ജയിച്ചു.

എന്നാല്‍ കോച്ച് ഫാക്ടറി പ്രഖ്യാപനത്തിന് ശേഷം നടന്ന 2007 അസ്സെബ്ലി ഇലക്ഷനില്‍ 15 സീറ്റില്‍ 7 എണ്ണം നേടാന്‍ കഴിഞ്ഞു ഈ ജില്ലകളില്‍ നിന്നും. എന്നാല്‍ U P സംസ്ഥാനത്ത് 22 സീറ്റ് എന്നാ നിലയിലേക്ക് താഴ്ന്നു.

പ്രഖ്യാപനങ്ങളുടെ പെരുമഴക്ക് ശേഷം നടന്ന 2009 ലോകസഭ ഇലക്ഷനില്‍ U P സംസ്ഥാനത്ത് നിന്നാകമാനം 21 സീറ്റുകള്‍ നേടാന്‍ കൊണ്ഗ്രസ്സിനു കഴിഞ്ഞു.

ഒരു പ്രാദേശിക നേതാവിന്റെ പ്രതികരണം ഇങ്ങനെ “ കൊണ്ഗ്രസ്സു ആദ്യം ഷുഗര്‍ മില്‍ കൊണ്ട് വരും എന്ന് പറഞ്ഞു വോട്ട് പിടിച്ചു അടുത്ത ഇലക്ഷനില്‍ ഷുഗര്‍ മില്ലിന്റെ സ്ഥലത്ത് AIIMS  കൊണ്ട് വരും എന്ന് പറഞ്ഞു വോട്ട് പിടിച്ചു ഇനി അടുത്ത ഇലക്ഷനില്‍ AIIMSന്‍റെ സ്ഥാനത്ത് എന്ത് പ്രഖ്യാപിക്കും  എന്ന് ആര്‍ക്കു പറയാന്‍ പറ്റും.”

എന്നാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നുള്ളത് വ്യക്തമാക്കുന്നതാണ് 2012 അസ്സെംബ്ലി ഇലെക്ഷന്‍ ഫലം. റായ്ബറേലി ജില്ലയിലെ 15 മണ്ഡലങ്ങളില്‍ 2 എണ്ണം മാത്രമേ കൊണ്ഗ്രെസ്സ് ജയിച്ചുള്ളൂ. 2002 കാലഘട്ടത്തിലേക്ക് അവര്‍ തിരിച്ചെത്തി. ജനങ്ങളെ  എല്ലാക്കാലത്തും വിഡ്ഢികള്‍ ആക്കാന്‍ കഴിയില്ല എന്ന് കൊണ്ഗ്രെസ്സിനു ഇനിയും മനസ്സിലായില്ല എന്നുണ്ടോ...??

കടപ്പാട് : രാംനാഥ്, ഇന്ത്യന്‍ എക്സ്പ്രസ്സ്‌
        ARTICLE PUBLISHED ON 05-AUG-2013

ശ്രീ പ്രസാദ്‌ 


Saturday, 17 August 2013

എം.ജി.കോളേജ്‌ വിദ്യാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തരുത്‌



എം.ജി.കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും അവയെക്കുറിച്ചുളള അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളുമാണ്‌ ഇങ്ങനെയൊന്നെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. കോളേജും മാനേജുമെന്റുമായി വ്യക്തിപരവും കുടുംബപരവും വൈകാരികവും അക്കാദമികവുമായ ബന്ധമുളള ഒരു വ്യക്തിയെന്ന നിലയില്‍ എം.ജി കോളേജിനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ എന്നെ വളരെയധികം ദു:ഖിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌, കഴിഞ്ഞ അദ്ധ്യായനവര്‍ഷാവസാനത്തില്‍ ‘നാക്‌’ (NAAC) നടത്തിയ കോളേജിന്റെ ഗുണമേന്മാ നിര്‍ണ്ണയത്തില്‍ അനൗദ്യോഗികമായി വളരെയധികം അടുത്തുപെരുമാറുവാന്‍ എനിക്ക്‌ അവസരം ഉണ്ടായി. ‘നാക്കി’ന്റെ അക്കാദമിക്‌ കണ്‍സള്‍ട്ടന്റ്‌ എന്ന നിലയില്‍ ഭാരതത്തിലെ അഞ്ഞൂറിലധികം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മാനിര്‍ണ്ണയത്തില്‍ നേരിട്ട്‌ പങ്കെടുത്ത വ്യക്തിയെന്ന നിലയിലായിരുന്നു, പ്രിന്‍സിപ്പലിന്റെ ക്ഷണപ്രകാരം കോളേജ്‌ സന്ദര്‍ശിച്ചത്‌. ‘നാക്കി’ന്റെ മൂല്യനിര്‍ണ്ണയത്തിന്‌ ആസ്പദമായ മാനദണ്ഡമനുസരിച്ച്‌ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുതലായ ‘സ്റ്റേക്ക്‌ ഹോള്‍ഡേഴ്സു’(Stake holders) മായി ചര്‍ച്ചനടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ്‌ കോളേജ്‌ സന്ദര്‍ശിച്ചത്‌. കോളേജിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം മനസ്സിലാക്കാന്‍ ഇതുമൂലം സാധിച്ചു.


                                 മുപ്പത്തിഅയ്യായിരത്തിലധികം കോളേജുകളുളള ഭാരതത്തില്‍ ഏതാണ്ട്‌ അയ്യായിരത്തിഅഞ്ഞൂറുകോളേജുകള്‍ മാത്രമേ അക്രഡിറ്റു ചെയ്യപ്പെട്ടിട്ടുളളൂ. അതില്‍ പത്തു ശതമാനത്തിനു മാത്രമേ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളൂ. കേരളത്തില്‍ അക്രഡിറ്റു ചെയ്തിട്ടുളള ഇരുനൂറ്റി അന്‍പതുകോളേജുകളില്‍ മുപ്പതില്‍ താഴെ കോളേജുകള്‍ക്കു മാത്രമേ ‘എ’ ഗ്രേഡ്‌ നേടാന്‍ സാധിച്ചിട്ടുളളൂ. എന്‍.എസ്‌.എസ്‌ മാനേജുമെന്റിന്റെ കീഴിലുളള രണ്ടു കോളേജുകള്‍ക്കാണ്‌ ‘എ’ ഗ്രേഡ്‌ ലഭിച്ചിട്ടുളളത്‌. അവ തിരുവനന്തപുരത്തുളള എം.ജി.കോളേജും, നിറമണ്‍കര വിമന്‍സ്‌ കോളേജുമാണ്‌. അഖിലേന്ത്യാതലത്തില്‍ ഉന്നതമേന്മയുടെ അടിസ്ഥാനത്തില്‍ യുജിസി നല്‍കുന്ന ബഹുമതിയായ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സും (Potential for Excellence) എം.ജി.കോളേജിന്‌ ലഭിച്ചിട്ടുണ്ട്‌. ‘നാക്‌’ അസ്സസ്മെന്റ്‌ പ്രകാരം എം.ജി.കോളേജ്‌ മൊത്തം ഗ്രേഡ്പോയിന്റില്‍ തൊട്ടടുത്ത മാര്‍ ഇവാനിയോസ്‌ കോളേജിനേക്കാള്‍ മുന്‍പിലാണ്‌.



എം.ജി.കോള്‍ന്റെ അക്കാദമിക്‌ മികവിന്‌ മാനദണ്ഡമായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ഏതാനും കാര്യങ്ങള്‍കൂടി വ്യക്തമാക്കട്ടെ. തൊണ്ണൂറുശതമാനത്തിനുമുകളില്‍ മാര്‍ക്ക്‌ നേടിയ കുട്ടികള്‍ സയന്‍സ്‌ കോമേഴ്സ്‌ വിഷയങ്ങള്‍ക്കും എണ്‍പത്‌ ശതമാനത്തിലധികം മാര്‍ക്ക്‌ നേടിയ കുട്ടികള്‍ മാനവിക വിഷയങ്ങള്‍ക്കും അവരുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഈ കോളേജിനെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുളളില്‍ പതിനഞ്ചു യൂണിവേഴ്സിറ്റി റാങ്കുകള്‍ കുട്ടികള്‍ കരസ്ഥമാക്കി. അന്‍പതിലധികം കുട്ടികള്‍ ‘നെറ്റ്‌’ പരീക്ഷ വിജയിച്ചു. അന്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ (Theses) പിഎച്ച്ഡി ലഭിച്ചു. യൂണിവേഴ്സിറ്റി ശരാശരിയോക്കാള്‍ വളരെ മുന്‍പിലാണ്‌ വിജയശതമാനം. അതില്‍ ഭൂരിഭാഗവും ഫസ്റ്റ്‌ ക്ലാസും സെക്കന്‍ഡ്‌ ക്ലാസുമാണ്‌. അമ്പത്തൊന്‍പത്‌ ശതമാനം പെണ്‍കുട്ടികളും, അമ്പത്തഞ്ചുശതമാനത്തോളം പിന്നോക്കവിഭാഗത്തില്‍പ്പെടുന്ന കുട്ടികളും പഠിക്കുന്ന ഈ കലാലയം സാദ്ധ്യായദിനങ്ങളുടെ എണ്ണത്തിലും ലഹരിമുക്ത, പ്ലാസ്റ്റിക്‌ വിമുക്ത, ഹരിത ക്യാംപസ്‌ എന്ന നിലയിലും പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു. തൊണ്ണൂറ്റി അഞ്ച്‌ ശതമാനം അദ്ധ്യാപകര്‍ ഗവേഷണ ബിരുദധാരികളും, ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളവരുമാണ്‌. വളരെ ഉന്നത പഠനഗവേഷണ നിലവാരം പുലര്‍ത്തുന്നവയാണ്‌ മിക്ക ഡിപ്പാര്‍ട്ടുമെന്റുകളും. ഇത്‌ ഒരു വ്യക്തിയുടെ അഭിപ്രായമല്ല. കണക്കുകളും രേഖകളും തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്‌. അഞ്ചുവര്‍ഷം മുന്‍പ്‌ ‘എ’ ഗ്രേഡ്‌, തുടര്‍ന്ന്‌ ‘പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലസ്‌’ അതിനുശേഷം റി-അക്രിഡിറ്റേഷനില്‍ ‘എ’ ഗ്രേഡ്‌, എന്നീ നിലകളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഗുണമേന്മയില്‍ വളരെ മുമ്പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ്‌ എം.ജി.കോളേജ്‌. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം ചില അസ്വസ്ഥതകളും അലോസരങ്ങളും ഈ കലാലയത്തിനും ഉണ്ട്‌. അത്‌ ഇതിന്റെ പഠനഗവേഷണ മികവിനെ ഒരിക്കലും ബാധിച്ചിട്ടില്ല. കഴിഞ്ഞ അക്കാദമിക വര്‍ഷാവസാനം ‘നാക്‌’ നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ മികവിന്റെ ഉന്നത ശിഖരത്തില്‍ നിന്ന കോളേജ്‌ ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷത്തിന്റെയും അശാന്തിയുടെയും പടുകുഴിയില്‍ എങ്ങനെ ആണ്ടുപോയി. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ പൂര്‍ത്തിയായിട്ടില്ല. പഴയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനുമാത്രമേ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുളളൂ. എന്തേ ഈ മാറ്റം? ആരാണ്‌ കോളേജിന്റെ നൈരന്തര്യത്തിനും അക്കാദമിക മികവിനും തടസ്സം സൃഷ്ടിച്ചത്‌? അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും മാനേജുമെന്റും ചര്‍ച്ച ചെയ്ത്‌, മന്നത്തുപത്മനാഭന്റെയും രാഷ്ട്രപിതാവിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്ന ഈ ഉന്നതവിദ്യാഭ്യാസ ശ്രീകോവിലിനേറ്റ കളങ്കം ഉടന്‍ പരിഹരിക്കണം. ഭാവിയില്‍ ഒരു സ്വയംഭരണ കോളേജോ ഡീംഡ്‌ ടു ബി യൂണിവേഴ്സിറ്റി (Autonomus College or Deemed to be University) പദവിയോ ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യമായ ഈ കോളേജിന്റെ പൂര്‍വകാല ഗരിമയും മികവും ശാന്തിയും കൈവരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ കൈക്കൊളളണം.

ഡോ. കെ.എന്‍ മധുസൂദനന്‍പിളള
**’നാക്കി’ ന്റെ (NAAC, Bangalore) മുന്‍ അക്കാദമിക്‌ കണ്‍സള്‍ട്ടന്റാണ്‌ ലേഖകന്‍
കടപാട് :ജന്മഭുമി 

 



Wednesday, 14 August 2013

ചരിത്രവും വര്‍ഗീയതയും


കേരളത്തിലെ ഏറ്റവും പ്രമുഖനായ അക്കാദമിക് ചരിത്രകാരനായ എം.ജി.എസ് മാതൃഭുമിക്കു അനുവദിച്ച അഭിമുഖത്തിൽ നിന്നും  പ്രസക്ത ഭാഗങ്ങൾ 

ചരിത്രത്തിന്റെ വര്‍ഗീയവത്കരണത്തെ എങ്ങനെയാണ് പ്രതിരോധിക്കുക?

വളരെ വലിയ പ്രശ്‌നമാണത്. വളരെ സങ്കീര്‍ണം. സ്വതന്ത്ര സര്‍വകലാശാലകളും സ്വതന്ത്ര പഠനങ്ങളും വളര്‍ത്തിയെടുക്കുന്ന ദീര്‍ഘകാല പരിപാടിയാണ് പരീക്ഷിക്കേണ്ടത്. ഇപ്പണി രാഷ്ട്രീയക്കാരെ ഏല്പിച്ചാല്‍ ഒരു കാലിലെ മന്ത് മറ്റേക്കാലിലേക്കു മാറുക മാത്രമേ ഉണ്ടാവൂ.
ബാബരിപ്പള്ളി നില്‍ക്കുന്നേടത്തു നേരത്തെ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ക്ഷേത്രം നശിച്ചോ നശിപ്പിച്ചോ അവിടെ പള്ളി പണിഞ്ഞു എന്നും 1992 ഡിസംബര്‍ 9-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ലേഖനം എഴുതിയപ്പോള്‍ മാഷ് പ്രശ്‌നത്തില്‍ കക്ഷിചേരുകയായിരുന്നു. ?

ഞാന്‍ ലേഖനമെഴുതിയത് സപ്തംബര്‍-ഒക്‌ടോബറിലാണ്. അവര്‍ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. അയച്ചുകൊടുത്തിട്ടും ചില കാരണങ്ങളാല്‍ പ്രസിദ്ധീകരണം വൈകിച്ചത് എന്റെ താത്പര്യത്തിലായിരുന്നില്ല.ഞാന്‍ ചരിത്രം പഠിക്കുന്നവനാണ്; ചരിത്രം പഠിപ്പിക്കുന്നവനാണ്. എന്നെക്കൊണ്ടാവുംപോലെ ചരിത്രം എഴുതുന്നവനുമാണ്. ഒരു ചരിത്രസത്യം പുറത്തുപറയുക മാത്രമാണ് ഞാന്‍ ചെയ്തത്. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നു ഞാന്‍ എഴുതിയിട്ടില്ല.
ഇതൊന്നു വിശദീകരിക്കാമോ?

പുരാവസ്തുവകുപ്പിന്റെ ഗവേഷണത്തില്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. നശിച്ചുപോയതോ നശിപ്പിക്കപ്പെട്ടതോ ആയ ക്ഷേത്രത്തിന്റെ സ്തംഭമൂലങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറലും ലോകപ്രശസ്ത പുരാവസ്തുഗവേഷകനുമായ ഡോ. ബി.ബി.ലാലിന്റെ ഖനനത്തില്‍ അതിന്റെ കൃത്യമായ തെളിവുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അദ്ദേഹം ഐ.സി.എച്ച്.ആറിന്റെ അന്തര്‍ദേശീയ സെമിനാറില്‍ 1988-ല്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ അതു സമര്‍ഥിച്ചിട്ടുമുണ്ട്. ആ രേഖ പ്രസിദ്ധീകരിക്കുവാന്‍ അന്നത്തെ ഐ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് സമ്മതിച്ചില്ല. അതുകാരണം ആ സെമിനാറിന്റെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിവെക്കേണ്ടിവന്നു.

ഇര്‍ഫാന്‍ ഹബീബിനെ അറിയാമല്ലോ, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റാണ്; ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും ആളാണ്. ഒരേ സമയത്ത് കമ്യൂണിസ്റ്റും കമ്യൂണലിസ്റ്റ് സഹയാത്രികനും! ഐ.സി.എച്ച്.ആറിന്റെ ഓഫീസില്‍വെച്ച് രഹസ്യമായി ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി യോഗം വിളിക്കുന്ന സഹയാത്രികന്‍. അന്നു മെമ്പര്‍ സെക്രട്ടറിയായിരുന്ന ഞാന്‍ അതിനെ എതിര്‍ത്തു. അയോധ്യയിലെ തര്‍ക്കം ഇത്തരം രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയതാണ്.

ഞാന്‍ അയോധ്യയില്‍ പോയിട്ടുണ്ട്. അവിടെ ജനങ്ങള്‍ക്ക് അങ്ങനെയൊരു പ്രശ്‌നമില്ല. പ്രശ്‌നമുണ്ടാക്കിയത് രാഷ്ട്രീയക്കാരാണ്. പറഞ്ഞുതീര്‍ക്കാവുന്ന വഴക്ക് ആയിരുന്നു. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പരസ്​പരം പ്രകോപിപ്പിച്ചു. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ്-ജനതാ കക്ഷികള്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി പ്രശ്‌നം ആളിക്കത്തിച്ചു.

സാധാരണക്കാരായ ഹിന്ദു-മുസ്‌ലിംമതവിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഒരറിവാണ് അമ്പലം നിന്ന സ്ഥലത്താണു പള്ളി പണിഞ്ഞത് എന്ന 'ചരിത്രസത്യം'. രംഗം ചൂടുപിടിച്ച ആ ഘട്ടത്തില്‍ ഡോ. ലാലിന്റെ ഖനനത്തിലെ കണ്ടെത്തലിനെപ്പറ്റി എഴുതിയത് എരിതീയില്‍ എണ്ണയൊഴിക്കലായില്ലേ?

മറിച്ചാണ്. രംഗം ചൂടുപിടിച്ചതല്ല. ഇരുകൂട്ടരും ചേര്‍ന്നു വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുകൊണ്ട് ചൂടുപിടിപ്പിച്ചതാണ്. ഡോ. ലാലിന്റെ നിഗമനങ്ങള്‍ പ്രൊഫസര്‍ നൂറുല്‍ ഹസ്സന്റെ പ്രോത്സാഹനത്തില്‍ മുമ്പേ നടന്ന രാമായണ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നതാണ്. ഇര്‍ഫാന്‍ ഹബീബിന്റെയും അര്‍ജുന്‍സിംഗിന്റെയും നേതൃത്വത്തില്‍ അതു മറച്ചുവെക്കാനുണ്ടായ ഗൂഢാലോചനയാണു ഞാന്‍ പൊളിച്ചത്.

തര്‍ക്കം ഉണ്ടായപ്പോള്‍ ബ്രിട്ടീഷുകാര്‍ ആ സ്ഥലം പൂട്ടിയിട്ടു. രണ്ടു സമുദായക്കാരും അങ്ങോട്ടു കടക്കേണ്ട എന്നു പറഞ്ഞു. അത് ഉചിതമായിരുന്നില്ലേ?

സംഘര്‍ഷം ഒഴിവാക്കാന്‍ നല്ലത് അതുതന്നെയാണ്.

അതുപോലെ ചരിത്രകാരന്മാര്‍ക്കും ആ നേരത്തു പക്ഷംപിടിക്കാതെ മാറിനില്‍ക്കുകയെങ്കിലും ചെയ്തുകൂടേ?

അതാണു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കരുതിക്കൂട്ടി പക്ഷംപിടിച്ച് മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ തയ്യാറായി. അവരെപ്പേടിച്ചു മറ്റു ചരിത്രകാരന്മാരെല്ലാം നാവടക്കണം എന്നു പറയരുത്. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചരിത്രസത്യം അവിടെയുണ്ട്. അതു സ്വീകരിക്കുവാന്‍ ജനങ്ങള്‍ സന്നദ്ധരാവണം, അവരെ ആ നിലയില്‍ ബോധവത്കരിക്കണം.

അയോധ്യ രാമന്റെ ജന്മഭൂമിയാണെന്നും അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നും ഉള്ളത് ഒരു 'ചരിത്രസത്യം' ആണോ?

അപ്പറഞ്ഞതു രണ്ടും ചരിത്രമാണോ എന്നറിയില്ല. അവിടെ ഒരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നു എന്നുറപ്പാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലോ പതിമൂന്നാം നൂറ്റാണ്ടിലോ പണിത ക്ഷേത്രമായിരുന്നു, അത്. ഗാഹദ്‌വാല വംശത്തിലെ മുഹമ്മദ് ഘോറിയാല്‍ വധിക്കപ്പെട്ട ജയചന്ദ്രന്റെ പിന്മുറക്കാരനായ ഗോവിന്ദചന്ദ്രന്റെ സംരക്ഷണത്തിലാണ് ആ ക്ഷേത്രമുണ്ടാക്കിയത്. അതിനെ സംബന്ധിച്ച ശിലാരേഖ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പത്താം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ ശ്രീരാമപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായിത്തുടങ്ങുന്നത്.

പക്ഷേ, അവിടെ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു എന്ന പ്രസ്താവം രാമജന്മഭൂമിക്ഷേത്രം ഉണ്ടായിരുന്നു എന്ന നിലയ്ക്കല്ലേ, ഈ സാഹചര്യത്തില്‍ ആളുകള്‍ എടുക്കുകയുള്ളൂ. അപ്പോള്‍ അതു വഴക്കില്‍ കക്ഷിചേരുന്നതിനു തുല്യമല്ലേ?

ഇതു ദുര്‍വ്യാഖ്യാനമാണ്. തര്‍ക്കം പരിഹരിക്കുവാന്‍ ചരിത്രം വളച്ചൊടിക്കേണ്ടതില്ല. ചരിത്രം മൂടിെവക്കേണ്ടതുമില്ല. ആ ചരിത്രസത്യം അംഗീകരിച്ചുകൊണ്ട് പ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കാം എന്നാണാലോചിക്കേണ്ടത്..

 ബാബരി പ്രശ്‌നത്തില്‍ മാഷ് ഇനി കാണുന്ന പരിഹാരമെന്താണ്?

ഇതു ബാബരി മസ്ജിദിന്റെ മാത്രമോ ഹിന്ദു വര്‍ഗീയവാദികളുടെ മാത്രമോ പ്രശ്‌നമല്ല. ഇതിന്റെ പേരില്‍ ബോംബെയിലും കോയമ്പത്തൂരിലും - ഇന്ത്യയില്‍ പലേടത്തും - മുസ്‌ലിംവര്‍ഗീയവാദികള്‍ അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അതിരിക്കട്ടെ. ഇനി ഹിന്ദുക്കള്‍, ഉദാരമായി സ്വയം സ്വീകരിച്ച് സ്വന്തം ചെലവില്‍ മുസ്‌ലിംകള്‍ക്ക് പള്ളിയുണ്ടാക്കിക്കൊടുക്കണം. അത് ആ സ്ഥലത്തുതന്നെ വേണമെന്നില്ല. മറ്റെവിടെയെങ്കിലും മതി. ആ സ്ഥലത്ത് ഹിന്ദുക്കള്‍ അമ്പലമുണ്ടാക്കിക്കൊള്ളട്ടെ. വാസ്തവത്തില്‍ അതിനേക്കാള്‍ നല്ലത് ആ സ്ഥലം ഒരു ഉദ്യാനമാക്കി നിലനിര്‍ത്തുകയാണ്. അതിന്റെ അപ്പുറവും ഇപ്പുറവും പള്ളിയും അമ്പലവുമുണ്ടാക്കിക്കൊള്ളട്ടെ. എനിക്കു ദൈവത്തിലോ മതത്തിലോ വിശ്വാസമില്ല; ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല. അതുകൊണ്ടുതന്നെ സ്വന്തം നിലയ്ക്ക് എനിക്ക് ഒരു പള്ളിയിലും ഒരമ്പലത്തിലും കൗതുകമില്ല. വിശ്വാസികള്‍ക്കു വേണമെങ്കില്‍ അതുണ്ടാക്കിക്കൊള്ളട്ടെ എന്നു മാത്രം.
കടപാട് : മാതൃഭൂമി 

അഭിമുഖത്തിന്റെ  പൂർണ്ണ രൂപം