Thursday, 4 July 2013

ശ്രീ വിടി ബാലറാം എം എല്‍ എ ക്കുള്ള മറുപടി

{ ജനാധിപത്യം പച്ചപിടിക്കുന്നത് രുചിക്കാത്ത പാക്കിസ്ഥാനിലെ പട്ടാളവും മതസങ്കുചിതവാദികളും എക്കാലവും തങ്ങളുടെ പിന്തുണ വർദ്ധിപ്പിച്ചിരുന്നത് ഇന്ത്യാവിരോധത്തിന്റെ മറവിലാണ്. അവർക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയാണു ഇപ്പോഴത്തെ രൂക്ഷ പ്രതികരണങ്ങൾ കൊണ്ട് മോഡിത്വവാദികൾ ചെയ്യുന്നത്. ഒരുപക്ഷേ അവർ ആഗ്രഹിക്കുന്നതും അതുതന്നെ ആയിരിക്കാം, ഇന്ത്യാവിരോധം ആളിക്കത്തിച്ച് ഇസ്ലാമിക തീവ്രവാദികൾ പാക്കിസ്ഥാനിൽ ശക്തിപ്പെടട്ടെ, ആ പേരും പറഞ്ഞ് ഹിന്ദുത്വവാദികൾക്ക് ഇവിടെയും നാല് വോട്ട് കൂടുതൽ കിട്ടട്ടെ ! : ശ്രീ വിടി ബാലറാം എം എല്‍ എ, }

മറുപടി 
*****

അങ്ങേയ്ക്ക് അറിയുമോ സൌരാബ് കാലിയ എന്ന ധീര ദേശാഭിമാനിയെ ? ഈ 23 കാരന്‍ ഒരിക്കല്‍ അമ്മയോട് ഇങ്ങനെ പറഞ്ഞു. " അമ്മേ നോക്കൂ, ഒരിക്കല്‍ ഞാന്‍ അങ്ങനെ ഒരു കാര്യം ചെയ്യും, ലോകം മുഴുവന്‍ എന്റെ പേര് ഓര്‍മ്മിക്ക പെടും ." വിടി ബാലറാം ആ ചെറുപ്പക്കാരന്‍ അദേഹത്തിന്റെ നല്ല നാളെയെ നമുക്ക് വേണ്ടി ബലി കഴിപ്പിച്ചു ഈ ലോകത്തോട് യാത്ര പറഞ്ഞിട്ട് പതിനാലു വര്‍ഷങ്ങള്‍ ആകുന്നു.മോഡി എന്ന രാഷ്ട്രീയക്കാരന്‍ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകം ആകും മുന്‍പേ ആയിരുന്നു ആ ക്രൂരത . കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ കടന്നു കയറ്റത്തെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ക്യാപ്ടന്‍ സൌരാബ് കാലിയയോട് പക തീര്‍ക്കാന്‍ പാക്കിസ്ഥാന്‍ കാര്‍ ചെയ്തത് അയാളുടെ കണ്ണുകള്‍ ചൂഴ്ന്നു എടുക്കുകയും, ചെവിയില്‍ ഇരുമ്പ് കമ്പികള്‍ കയറ്റുകയും, ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ആയിരുന്നു. എല്ലാ അസ്ഥികളും ഓടിച്ചു നുറുക്കിയ രീതിയില്‍ . ആ മൃത ശരീരം ഏറ്റു വാങ്ങേണ്ടി വന്ന പിതാവിന്റെ വേദന അറിയുമോ വിടി ? ഇന്നും നീതി തേടി നിങ്ങളുടെ അധികാര വര്‍ഗത്തിന് മുന്നില്‍ ആ പിതാവ് കേഴുന്നുണ്ട്. അവസാനം കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക്ക് മന്ത്രി റഹ്മാന്‍ മാലിക്ക് പറഞ്ഞത് പാക്ക് ബുള്ളറ്റ് കൊണ്ടാണോ അതോ കാലാവസ്ഥ വ്യതിയാനം കൊണ്ടാണോ ക്യാപ്റ്റന്‍ കാലിയ മരിച്ചത് എന്നറിയില്ല എന്നാണ്. അതിനൊന്നും പ്രതികരിക്കാന്‍ കണ്ടില്ല ഒരു അവസരവാദ ദിഗ് വിജയ സിംഗ് മാരെയും...

കാശ്മീരില്‍ ശിരസ്സ്‌ ചേതം ചെയ്യപെട ലാന്‍സ്‌ നായക്ക്‌ ഹേമരാജിനെ മറന്നോ നിങ്ങള്‍ ???ഇതൊക്കെ സംഭവിച്ചത് മോഡിത്വ വാദികളെ കൊണ്ടാണോ ? ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വേറെ ഒരു രാജ്യത്ത്‌ കൊല്ല പെട്ടതിന് ഇന്നും വെക്തമായ മറുപടി പറയാന്‍ കഴിയാത്ത ഇന്ദിരയുടെ അമൂല്‍ ബേബിമാരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതിക്ഷിച്ചിട്ടില്ല , എന്നാല്‍ ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ്‌ തന്ത്രം ഇന്നും ഇവിടെ നില നിര്‍ത്താന്‍ പെടാപാട് പെടുന്ന അഭിനവ രാജ്യസ്നേഹികളോട് സ്വയം സേവകന്റെ ഗര്‍ജനം ആണിത്.

ഇനി എങ്കിലും നിര്‍ത്തണം ഈ അവസര വാദ പ്രീണന നയം. രാഷ്ട്രീയ ഹിജഡകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കാത്ത തീയില്‍ കുതിര്‍ത്ത സ്വയം സേവകരുടെ വാക്കുകള്‍ ആണിത്..

ആവരുത്....ആവര്‍ത്തിക്കരുത് ഇത്തരം വില കുറഞ്ഞ പരാമര്‍ശങ്ങള്‍ .

No comments:

Post a Comment